2013, ഏപ്രിൽ 10, ബുധനാഴ്‌ച

വെന്റിലേറ്റര്‍



വെന്റിലേറ്റര്‍




‘വേഗം ... രണ്ടു മിനിറ്റ് ...അതിലും താമസിക്കാന്‍ പാടില്ല ...
.തോമസ്‌ ..താനെന്തെടുക്കുവാടോ ? എടൊ യു പി എസ്‌ ഓണാക്കടോ ....ഇ സി ജി നോക്കു...എനിക്ക് വയ്യ...എന്‍റെ കുട്ടിയിപ്പോള്‍ .....

‘ നിനക്ക് ആ ചിലങ്ക ഊരി വച്ച് ഇവിടെ കുഞ്ഞിന്റെ അടുത്ത് വന്നു നിന്ന് കൂടെ ...നമ്മുടെ കുഞ്ഞു ദേ കണ്ടില്ലേ ‘

 ‘ അയ്യട നമ്മുടെ കുഞ്ഞോ ...എനിക്ക് പ്രാക്ടീസ് ചെയ്യണം ...നിങ്ങള്‍ അദ്ദേഹത്തിനോട് പറയു ..ദാ കപ്പല്‍ തുറമുഖത്തെത്താറായി...’

 ‘ എന്തിനു നമ്മുടെ കുഞ്ഞിനെ കൊല്ലാനോ? ’

 ‘ എനിക്ക് ചരക്കിറക്കണം നിങ്ങള്‍ വേറെ ആളെ നോക്കിന്‍ ..’

‘ സാറേ . യു പി എസ്സില്‍ ചാര്‍ജില്ല...പ്ലഗ് ആരോ ഊരിയിട്ടെക്കുവായിരുന്നു .....ഇനിയിപ്പോ ’ തോമസ്സിന്റെ നിലവിളി ...

...ഹെന്‍റെ ഈശ്വരാ...


ചുവന്ന വെളിച്ചം ...ബീപ്പ് ബീപ്പ്.....എട്ടു ഏഴു ....മൂന്നു രണ്ടു ഒന്ന്....


1.       വാദ്ധ്യാര്‍
നാശം ..അലാറമാണ്....കറണ്ട് പോയിരിക്കുന്നു ..ലോഡ്‌ ഷെഡ്‌ഡിംഗ് ..

വീണ്ടും അതെ സ്വപ്നം ...ഇത് കുറച്ചധികം ആവുന്നുണ്ട് ..ഈയിടെയായി നല്ല സ്വപ്നങ്ങളൊന്നും നിദ്രയുടെ കവാടം ഭേദിക്കാറില്ല ....കഷ്ടമാണ്...ലോകത്ത് എന്തൊക്കെ നല്ല നല്ല സംഗതികളുണ്ട്.... ..എന്നിട്ടാണ് തന്‍റെ വെറും അഞ്ചു മണിക്കൂര്‍ നേരത്തെ ബോധക്കെടിനെ   അലോസരപ്പെടുത്താന്‍  ഇങ്ങനെ അരോചകമായ കാഴ്ചകള്‍!!!!!.......
വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞിനെപ്പോലെ ആണ് തങ്ങളുടെ പ്രണയം -  നര്‍ത്തകി അതീവഗുരുതരമായ ഒരു സത്യം വെളിപ്പെടുത്തിയത് എന്നാണ് എന്നോര്‍മ്മയില്ല ..പക്ഷെ അന്ന് രാത്രി മുതല്‍ ആണ്....

എന്തൊരു  ബുദ്ധിമുട്ടാണ്...അവള്‍ക്കു ഇപ്പോളും കളിയാണ്... കണ്ണടച്ച് ഇരുട്ടാക്കുന്ന ഏര്‍പ്പാട്..ആദ്യമൊക്കെ രസമായിരുന്നു.. 
ഇപ്പോള്‍ ... ..മെല്ലെപ്പോക്കിനു ഒരറുതിയില്ലേ ?...അറ്റം കാണുന്നില്ല ...

മനസ്സിലാക്കാന്‍ പ്രയാസമുണ്ട്...എന്താണോ ഉള്ളില്‍ ? വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചു തുടങ്ങി...പോരാത്തതിന് ഇപ്പോള്‍ ഏതൊക്കെയോ കടല്‍ കടന്നു ഒരു എതിരാളി കൂടി...നാവികന് ബാക്കിയുള്ളവന്‍ കഷ്ടപ്പെട്ട് നീന്തി കയറുന്ന തീരം മാത്രേ കണ്ടുവുള്ളൂ കപ്പല്‍ അടുപ്പിക്കാന്‍ !!

മൊബൈല്‍ഫോണ്‍...ന്യൂ മെസ്സേജ്.... ‘ വീണ്ടും അതെ സ്വപ്നം ..! L ’ സെണ്ട് ടു – നര്‍ത്തകി .
1 ന്യു മെസ്സേജ് . ഫ്രം നര്‍ത്തകി .... ‘ സുപ്രഭാതം ... കുശിനിക്കാരന്‍ തോമസ്‌ വീണ്ടും മെയില്‍ നേഴ്സ് ആയല്ലേ ...പാവത്തിനെ ഇങ്ങനെ ഡബിള്‍ ഡ്യൂട്ടി കൊടുത്തു വലയ്ക്കല്ലേ... J
ന്യു മെസ്സേജ് കമ്പോസ് ... ‘ അപ്പോഴും സഹതാപം തോമസ്‌ ചേട്ടന് ...മരിക്കുന്ന കുഞ്ഞിനോട് തനിക്ക് ഒന്നും തോന്നുന്നില്ലേ ..? L
‘ കുഞ്ഞു വേണ്ടാ എന്ന് ഞാന്‍ പറഞ്ഞതല്ലേ ? പിന്നെ എന്തിനാണ് എനിക്ക് മമത ? ’
‘ എങ്കിലും ഇപ്പോള്‍ കുഞ്ഞു ജനിച്ചില്ലേ ..? ’
‘ ഉവ്വോ. ഞാന്‍ അറിഞ്ഞില്ലല്ലോ. എന്നിട്ട് പേരിട്ടോ .? ..ഹല്ല പിന്നെ ...ആ സ്വപ്നം പോലെ തന്നെ കുഞ്ഞും മിഥ്യയയാണ്. എത്ര നാളായി ഞാന്‍ പറയുന്നു ..മാഷിനു എത്ര കുഞ്ഞുങ്ങളെ വേണം...ദിവസവും കണ്ഠക്ഷോഭം നടത്തുമ്പോള്‍ എത്ര ജോഡി കണ്ണുകള്‍ ആണ് മുഖത്ത് അരിച്ചു നടക്കുന്നത് ? ഒന്നിനെ കണ്ണും പൂട്ടി അങ്ങ് തിരഞ്ഞെടുക്കു ...’
‘ വാട്ട്‌ ആന്‍ ഐഡിയ സിര്‍ജീ...ഞാന്‍ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു പറയരുതെന്നു ...പതുക്കെ പതുക്കെ കഷണങ്ങള്‍ ആക്കു ..ഷോര്‍ട്ട് ആന്‍ഡ്‌ സ്വീറ്റ്‌ ..’
‘ ഓഹോ അതിനെ ആവുംല്ലേ ഈ ഷോര്‍ട്ട് മെസ്സേജ് സര്‍വീസ് എന്ന് പറയുക .. JJJ ? ’
‘ ദേ വേണ്ടാ ..രാവിലെ തന്നെ തുടങ്ങണ്ട ...ഇന്ന് രണ്ടു ലക്ച്ചറും ഒരു ലാബ് ഡ്യൂട്ടിയും ഉള്ളതാ ...മൂഡ്‌ കളയിക്കണ്ട...എന്താണ് എന്‍റെ പ്രിയതമയുടെ പ്രഭാത വിശേഷങ്ങള്‍ ?’
‘ അത് പ്രിയതമയുടെ അടുത്തല്ലേ ചോദിക്കേണ്ടത് ...എന്നോട് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം ? ’
‘ ശരി. എങ്കില്‍ ഭവതി സ്വന്തം വിശേഷങ്ങള്‍ പറയുക...എന്‍റെ പ്രിയതമ ഉണരാന്‍ വൈകിയെന്നു തോന്നുന്നു ...’
‘ ഹാ ഹാ ...വഴിക്ക് വന്നല്ലോ ...പ്രിയതമ ഉറക്കം നടിക്കുകയാവും ചിലപ്പോള്‍  J എന്തായാലും ഞാന്‍ ഇവിടെ എന്‍റെ മാതാശ്രീ സ്വന്തം കൈയ്യാല്‍ ചുട്ടെടുത്ത പൂ പോലുള്ള ദോശ തൂ വെള്ള ചട്നിയില്‍ മുക്കി തിന്നുന്നു J
‘ എത്രെണ്ണം ആയി ? ’
‘ രണ്ടു .. J
‘ അപ്പോള്‍  160 കലോറി ...പോരാ ..വെറുതെ അല്ല ഇപ്പളും അണ്ടര്‍ വെയിറ്റ് ആയിരിക്കണേ ...’
‘ആര് പറഞ്ഞു ...കഴിഞ്ഞ ചിങ്ങത്തില്‍ 50 കിലോ തികഞ്ഞു ..പത്രകുറിപ്പിറക്കാന്‍ മറന്നു ...ക്ഷമിക്യ...’
‘ നിരുപാധികം കീഴടുങ്ങുന്നു ...ബൈ ’
‘ ബൈ ബൈ .. J

2.       നര്‍ത്തകി
ഇനിയും ഉണങ്ങാത്ത കേശഭാരം...വിടര്‍ന്ന കണ്ണുകള്‍ ...മെലിഞ്ഞ വിരലുകള്‍ ..
വിരലുകള്‍ മടക്കിയപ്പോള്‍....ശീര്‍ഷകം ...ഫേയ്സ്ബുക്ക് ലൈക്‌  പോലുള്ള മുദ്ര.....വാദ്ധ്യാര്‍ക്ക് എന്തൊക്കെ അറിയണം...പഠിച്ച കള്ളനാണ് ...
സംസാരിക്കാന്‍ വിഷയം കണ്ടത്താന്‍ അപാര സിദ്ധി തന്നെയാണ്. ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് ...പാവം ..ഏയ്‌ അത്ര പാവമല്ല താനും ...ഇടയ്ക്കു ഓവറാക്കും ...അത് പറഞ്ഞാലോ പിന്നെ ശുണ്ടിപിടിക്കും ...
എന്നാലും എത്ര കരുതലോടു കൂടി പെരുമാറിയിട്ടും മുറിവുണ്ടാകുന്നു...അത് നന്നായി മനസിലാവുന്നുണ്ട്...പഹയന്‍ ചോര പൊടിയുമ്പോള്‍ കൂടുതല്‍ ചിരിക്കുന്നു ....
ഒരു പാട് തവണ പറഞ്ഞതാണ് ...ഉള്ളിലെ മഞ്ഞുരുകുന്നില്ല ...വികാരങ്ങള്‍ ഉണ്ടോ എന്ന് പോലും സംശയമാണ് ...ശോ എന്നെ കുറിച്ച് എന്തൊരു മതിപ്പ് എനിക്ക് തന്നെ ...
അമ്മയോട് സമരം പ്രഖ്യാപിക്കാന്‍ പേടിയാണ് ...എപ്പോഴാണ് മാനം കറുക്കുക മേഘം കരയാന്‍ തുടങ്ങുക എന്ന് പറയുവാന്‍ സാധിക്കില്ല ...കുഞ്ഞുന്നാളിലെ തൊട്ടുള്ള കഷ്ടപ്പാടുകളും മറ്റും എണ്ണിപെറുക്കാന്‍ തുടങ്ങിയാല്‍ കുടുങ്ങും ...അത് കൊണ്ട് തന്നെ സ്ത്രീപക്ഷ വാദങ്ങളും വിവാഹം , കുടുംബം തുടങ്ങിയ മാമ്മൂലുകളോട് ഉള്ള പുച്ഛവും നിരത്താന്‍ സാധിക്കാറില്ല ...എന്താണ് ആര്‍ക്കും എന്നെ മനസ്സിലാവാത്തത് ? സുന്ദരമായ ലോകത്ത്‌ എകയായ്‌ നടക്കാന്‍ ഞാന്‍ ഭയപ്പെടുന്നില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്കെന്താണ് ....ഈശ്വരാ ...ഇവരോടൊക്കെ പൊരുതാന്‍ എനിക്ക് ശക്തി നല്‍കുമാറാകണെ....

  ഇതിലും കഷ്ടമാണ് നാവികന്‍റെ കാര്യം ...വര്‍ഷങ്ങള്‍ക്കൊപ്പം ആഗ്രഹവും സ്നേഹവും എന്തെല്ലാമോ വളര്‍ന്നു എന്നൊക്കെയാണ് അവകാശപ്പെടുന്നത് ...ആവോ ...ഒന്നുണ്ട് ...നാവികന്‍ വാദ്ധ്യാരുടെ അത്രെയും ഭീകരനല്ല ...വിശ്വാസമാണ് ... കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത ആവാം ...
നാവികന്‍ പക്ഷെ ശക്തനാണ് ...പ്രായക്കൂടുതല്‍ കൊണ്ടും പരിചയകൂടുതല്‍ കൊണ്ടും അമ്മയുടെ ഉള്‍പ്പെടെ എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയിരിക്കുന്നു ...പിന്‍ബലം ഉള്ളത് കൊണ്ട് അപ്പോള്‍ നാവികന്‍ തന്നെയാണ് ബലവാന്‍ ...അല്ലെ ? പക്ഷെ തീരുമാനം എന്‍റെ ആണല്ലോ ....ബലവാനെ ഉപേക്ഷിച്ചു ദുര്‍ബലനെ കൈ പിടിച്ചു ഉയര്‍ത്തിയാലോ ? വേണ്ട ...പ്രതീക്ഷകള്‍ ദുഖത്തിന്റെ വഴി വിളക്കുകള്‍ ആകുന്നു ..തെളിക്കേണ്ട ...ദുഃഖം ഇരുളില്‍ മറഞ്ഞു തന്നെ നില്‍ക്കട്ടെ .... എനിക്ക് പേടിയാണ് ഇരുളിനെയും ദുഖത്തിനെയും....

3.       നാവികന്‍

കിഴക്കിന്‍റെ വെനീസിനു അടുത്തു നിന്നും തുടങ്ങിയ യാത്രയാണ് ...ഇപ്പോള്‍ പടിഞ്ഞാറിന്‍റെ യഥാര്‍ത്ഥ വെനീസില്‍ എത്തി നില്‍ക്കുന്നു... നല്ല തണുത്ത കാറ്റാണ്...നേര്‍ത്ത പടലങ്ങള്‍ പോലെ പെയ്യുന്ന മഞ്ഞു മുഖം നനയ്ക്കുന്നു ....അഴികളില്‍ ശക്തിയായി പിടിച്ചില്ലെങ്കില്‍ വീണു പോകും ..അത്രയ്ക്കുണ്ട് കാറ്റിന്‍റെ ശക്തി ....
ഈ മഞ്ഞു കാലം കഴിയണം ....എങ്കിലേ തിരിച്ചു അവിടെ ചെല്ലാന്‍ കഴിയുകയുള്ളൂ ..ഇത്തവണ വെറുംകൈയോടെ മടങ്ങില്ല ...അന്നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത താലിയും വാങ്ങിയാണ് ചെല്ലുക ..പ്രിയപ്പെട്ടവര്‍ എല്ലാം നോക്കി നില്കെ സര്‍വേശ്വരന്‍റെ മേല്‍ നോട്ടത്തില്‍ ആ താലി അണിയിക്കും ...ആ കൈയും പിടിച്ചേ കപ്പല് കയറുകയുള്ളൂ...
പക്ഷെ ഇപ്പോഴും അവള്‍ക്കു കുട്ടിക്കളിയാണ് ...മാറും മാറും എന്ന് എല്ലാവരും പറയുന്നു..അവര്‍ പറയുന്നതാവും  ശരി ...കൂടുതല്‍ നേരം അവരല്ലേ അവളെ കാണുന്നത്...എങ്കിലും ...ഒന്ന് രണ്ടു നല്ല വാക്ക് പറഞ്ഞാല്‍ എന്താണ് ...?എപ്പോഴും ചിരിയാണ് ...പക്ഷെ നാളെയെ പറ്റി...പ്രതീക്ഷകളെ പറ്റി എന്ത് പറഞ്ഞു തുടങ്ങിയാലും ചിരി മായും...വലിയ കണ്ണുകള്‍ കുറുകും ...നിരാശ പോലെ എന്തോ അവിടെ തിര ഇളകാന്‍ തുടങ്ങും ...അത് കാണുമ്പോള്‍ ഇടയ്ക്കു നല്ല കാറ്റും മഴയും ഉള്ള നാളുകളില്‍ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍  അനുഭവപ്പെടുന്ന അന്ധാളിപ്പാണ്...
എത്ര ചെറുതിലെ കണ്ടു തുടങ്ങിയതാണ് ആ ചിരി ...ഒരു ചിരിക്കു പൊന്നുംവില തരാമെന്നു പണ്ട് പറഞ്ഞിട്ടുണ്ട്...ഇപ്പോള്‍ അതിനുള്ള ത്രാണിയും ഉണ്ട് ...മനസ്സ് പണ്ടേ ഉണ്ട് ...  എല്ലാവരും പറഞ്ഞു പറഞ്ഞു ആശ വളര്‍ത്തിയതാണു...ഇനി അത് കൊണ്ടാവുമോ ഒരു ഭയപ്പാട് ...നഷ്ടപ്പെടാന്‍ അവരാരും അനുവദിക്കില്ല ...എങ്കിലും ചില നേരത്തെ പെരുമാറ്റം അപരിചിതരോടെന്ന പോലെയാണ് ...അതാണ്‌ മനസ്സിലാവാത്തത് ...
എല്ലാം ശരിയാകും ..ശരിയാകും ...കപ്പല്‍ പുറപ്പെടുകയാണ് ...പുതിയ തീരങ്ങളിലേക്ക്...

4.വെന്റിലേറ്റര്‍
വാദ്ധ്യാര്‍: വേഗം ... രണ്ടു മിനിറ്റ് ...അതിലും താമസിക്കാന്‍ പാടില്ല ....തോമസ്‌ ..താനെന്തെടുക്കുവാടോ ? എടൊ യു പി എസ്‌ ഓണാക്കടോ ....ഇ സി ജി നോക്കു...എനിക്ക് വയ്യ...എന്‍റെ കുട്ടിയിപ്പോള്‍ .....
‘ നിനക്ക് ആ ചിലങ്ക ഊരി വച്ച് ഇവിടെ കുഞ്ഞിന്റെ അടുത്ത് വന്നു നിന്ന് കൂടെ ...നമ്മുടെ കുഞ്ഞു ദേ കണ്ടില്ലേ ‘
നര്‍ത്തകി: ‘ അയ്യട നമ്മുടെ കുഞ്ഞോ ...എനിക്ക് പ്രാക്ടീസ് ചെയ്യണം ...നിങ്ങള്‍ അദ്ദേഹത്തിനോട് പറയു ..ദാ കപ്പല്‍ തുറമുഖത്തെത്താറായി...’
വാദ്ധ്യാര്‍: ‘ എന്തിനു നമ്മുടെ കുഞ്ഞിനെ കൊല്ലാനോ? ’
 നാവികന്‍: ‘ എനിക്ക് ചരക്കിറക്കണം നിങ്ങള്‍ വേറെ ആളെ നോക്കിന്‍ ..’

‘ സാറേ . യു പി എസ്സില്‍ ചാര്‍ജില്ല...പ്ലഗ് ആരോ ഊരിയിട്ടെക്കുവായിരുന്നു .....ഇനിയിപ്പോ ’....


വാദ്ധ്യാര്‍: ആരാണ് അത് ചെയ്തത് ..ആര് ...ആ നാവികന്‍ ആയിരിക്കും ..അവനെ ഞാന്‍ ഇന്ന് ....അയ്യോ എന്‍റെ കുഞ്ഞു .......ഹെന്‍റെ ഈശ്വരാ...
നാവികന്‍:  അനാവശ്യം പറയരുത് .. തന്‍റെ കുഞ്ഞിനെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാണ് ?
വാദ്ധ്യാര്‍: കുഞ്ഞോ ...തനിക്ക് ഇനിയും അറിയില്ലെടോ അത് ...ഞങ്ങളുടെ പ്രണയം ആണവന്‍ ...അത് തന്‍റെതാക്കാന്‍ വേണ്ടിയല്ലേ ...അയ്യോ ന്‍റെ കുഞ്ഞേ ...നിന്നെ ഞാന്‍ ..
നര്‍ത്തകി: രണ്ടാളും തല്ലു കൂടണ്ട ...പ്ലഗ് ഊരിയിട്ടത് ഞാനാണു ...ആ കുഞ്ഞു ജീവിച്ചാലും മരിച്ചാലും എന്നെ ചൊല്ലി നിങ്ങള്‍ കലഹിക്കും ...മരിച്ചോട്ടെ ...ആ കലഹം അറിയാന്‍ അവന്‍ വളരേണ്ട...

വാദ്ധ്യാര്‍: അയ്യോ ന്‍റെ....


ചുവന്ന വെളിച്ചം ...ബീപ്പ് ബീപ്പ്.....എട്ടു ഏഴു ....മൂന്നു രണ്ടു ഒന്ന്....

9 അഭിപ്രായങ്ങൾ :

  1. എടാ ..ഇതുവരെ എഴുതിയതിൽ നിന്നും വിത്യസ്തമാഇട്ടുണ്ട് .......... കൊള്ളാം .... കാഥികന്റെ ഉള്ളിൽ എവിടെയോ ചില അന്തെർ സംഗർഷങ്ങൽ ഒളിഞ്ഞു കിടക്കുന്നത് പോലെ തോന്നുന്നു ...

    മറുപടിഇല്ലാതാക്കൂ